കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ ബിജെപിക്കു പുറകെ ഓടുന്നു;അഗ്നിവേശ്

Swami-Agnivesh

കൊച്ചി : കോണ്‍ഗ്രസിന്റെ കൊടിയുമായി ബിജെപിക്കു പുറകെ പോകരുതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിട്ടും കേരളത്തില്‍ രമേശ് ചെന്നിത്തലയ്ക്കു കാര്യങ്ങള്‍ മനസിലായിട്ടില്ലെന്ന് സ്വാമി അഗ്നിവേശ്.

സതി നിര്‍ത്തലാക്കാന്‍ ആര്യ സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന പോരാട്ടത്തെ അക്കാലത്തും സവര്‍ണര്‍ എതിര്‍ത്തിരുന്നു. വര്‍ഗീയതയും ഫാസിസവുമുയര്‍തത്തി രാഹുല്‍ ഗാന്ധി നരേന്ദ്രമോദിക്കെതിരെ പോരാടുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ ബിജെപിക്കു പുറകെ ഓടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമക്ഷേത്രം തകര്‍ത്തല്ല ബാബറി മസ്ജിദ് നിര്‍മിച്ചതെന്നും അഗ്‌നിവേശ് പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്തു രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നാണു സംഘപരിവാറിന്റെ വാദം. ബാബറി മസ്ജിദ് നിര്‍മിച്ച കാലത്തു ജീവിച്ചിരുന്നവരടക്കമുള്ള ചരിത്ര പുരുഷന്മാരാരും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചു പറഞ്ഞിട്ടില്ലന്നും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നടത്തിയ ബാബറി സമ്മേളനത്തില്‍ അഗ്‌നിവേശ് പറഞ്ഞു.

ബാബറി മസ്ജിദ് സംബന്ധിച്ചു സുപ്രീംകോടതിയില്‍ നടക്കുന്ന കേസ് ഭൂവുടമസ്ഥതയെ സംബന്ധിച്ചുള്ളതാണ്. സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന് നാമെല്ലാം ഒറ്റ സ്വരത്തില്‍ പറയണം. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആര്‍എസ്എസിന്റെ കോലാഹലം. രാമക്ഷേത്ര നിര്‍മാണമെന്നു പറഞ്ഞ് നിയമമോ ഓര്‍ഡിനന്‍സോ കൊണ്ടുവരുന്നതിനെ തെരുവില്‍ തോല്‍പിക്കുമെന്നും അഗ്‌നിവേശ് വ്യക്തമാക്കി.

Top