മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 130 സീറ്റ് നേടും; കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംങ്ങ്

ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 130 സീറ്റ് നേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്നും ദിഗ്‌വിജയ് സിംങ്ങ് പറഞ്ഞു. ഇന്ത്യാ ടുഡേ, ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോളുകള്‍ക്ക് ബിജെപി പണം നല്‍കിയെന്നും അദ്ദേഹം ഉന്നയിച്ചു. ജ്യോതിരാധിത്യ സിന്ധ്യയെയും അദ്ദേഹം അദ്ദേഹം വിമര്‍ശിച്ചു. ഇത്തവണ ചതിയന്‍മാര്‍ ഒപ്പമില്ലെന്നും അതിനാല്‍ കൂറ് മാറ്റം ഉണ്ടാകില്ലെന്നും ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടു.

4 സംസ്ഥാനങ്ങളിലെ ജനവിധിയാണ് ഇന്നറിയുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. ഇരുമുന്നണികളും ശുഭപ്രതീക്ഷയിലാണ്. രാജസ്ഥാനിലെ 200ല്‍ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയില്‍ 119 സീറ്റുകളിലും ഫലം ഇന്നറിയാം. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകള്‍ പുറത്ത് വരും. മിസോറമിലെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്ഘട്ടിലും കോണ്‍ഗ്രസിനുമാണ് സാധ്യത പ്രവചനം.

Top