ആര്‍ പ്രഗ്‌നാനന്ദയ്ക്ക് ആശംസകളുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ആര്‍ പ്രഗ്‌നാനന്ദയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ആര്‍ പ്രഗ്‌നാനന്ദയ്ക്ക് അഭിനന്ദനങ്ങള്‍. മാഗ്‌നസ് കാള്‍സണെതിരായ ടൈറ്റില്‍ മത്സരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.100 കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന ഒപ്പമുണ്ടെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം ഫൈനലില്‍ കടന്നത്. കൂടാതെ ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 18-കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മാഗ്‌നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയാണ് കാള്‍സന്റെ ഫൈനല്‍ പ്രവേശം.

ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആര്‍.പ്രഗ്‌നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സനാണ്. വൈകീട്ട് 4.15നാണ് മത്സരം തുടങ്ങുക. ലോകകപ്പിലെ പ്രഗ്‌നാനന്ദയുടെ വിസ്മയകുതിപ്പില്‍ ചെസ് ലോകത്തിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.

ചെസ് ഇതിഹാസം ബോബി ഫിഷറിനും മാഗ്‌നസ് കാള്‍സണും ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാറിയ പ്രഗ്‌നാനന്ദ 2005ല്‍ ടൂര്‍ണമെന്റ് നോക്കൗട്ട് ഫോര്‍മാറ്റിലേക്ക് മാറിയശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ്. 2002ലും 2002ലും വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യനായത് 24 കളിക്കാരുള്‍പ്പെടുന്ന ലീഗ് കം നോക്കൗട്ട് റൗണ്ടിലൂടെയായിരുന്നു.

നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ പ്രഗ്‌നാനന്ദ അട്ടിമറിച്ചപ്പോള്‍, വല്ലപ്പോഴും സംഭവിക്കുന്നതെന്ന് അട്ടിമറിയെന്ന് കരുതിയവര്‍, സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയും പ്രഗ്‌നാനന്ദക്ക് മുന്നില്‍ വീണപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 2022ല്‍ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ കാള്‍സനെ തുടര്‍ച്ചയായി മൂന്ന് തവണ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ഫൈനലിന് ഇറങ്ങുമ്പോള്‍ ഇന്ന് പ്രഗ്‌നാനന്ദയ്ക്ക് കൂട്ടിനുണ്ട്.

Top