മലബാർ പര്യടനം വേദി തരാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു:തരൂർ

sasi-tharoor

കോഴിക്കോട് :മലബാർ പര്യടനത്തിൽ നടക്കേണ്ടിയിരുന്ന പരിപാടികൾക്ക് വേദി തരാതിരിക്കാൻ ചിലർ പ്രവർത്തിച്ചുവെന്ന് മുതിർന്ന കോൺ​ഗ്രസ് ശശി തരൂർ എംപി. തന്നെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചിലരുടെ മേൽ സമ്മർദ്ദം ഉണ്ടായെന്നും തരൂർ ആരോപിച്ചു. ട്വീറ്റിലൂടെയാണ് വിലക്ക് വിവാദത്തിൽ ശശി തരൂരിന്റെ പ്രതികരണം. കോഴിക്കോട്ടെത്തിയ തരൂരിന് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരുടെ ആവേശം വ്യക്തമാക്കുന്ന ദൃശ്യങ്ങളും തരൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം തരൂരിന്റെ പര്യടനത്തിൽ പങ്കെടുക്കരുതെന്ന് വിഡി സതീശൻ, ചെന്നിത്തല വിഭാഗം പ്രവർത്തകരോട് നിർദ്ദേശിച്ചതായാണ് വിവരം. തരൂരിനെ ചൊല്ലി വിശാല ‘ഐ’ ഗ്രൂപ്പിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്. ‘ഐ’ ​ഗ്രൂപ്പ് നേതാക്കളായ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, കെ മുരളീധരനും തരൂരിനെ പിന്തുണച്ചു.

കോൺ​ഗ്രസ് ‘എ’ വിഭാ​​ഗവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തരൂരിനെ അവഗണിക്കരുതെന്നാണ് ‘എ’ വിഭാഗത്തിന്റെ നിലപാട്.ശശി തരൂരിനെതിരെയുളള അപ്രഖ്യാപിത വിലക്കിനെതിരെ കെ മുരളീധരൻ രൂക്ഷമായി വിമർശിച്ചു. അപ്രഖ്യാപിത വിലക്കിന് പിന്നിൽ ആരെന്നു അറിയാം. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി കുപ്പായം അടിച്ചുവെച്ചവരാകാം വിവാദത്തിന് പിന്നിൽ. എഐസിസിക്ക് പരാതി നൽകേണ്ട കാര്യമില്ല. അന്വേഷണത്തിൽ കാര്യമില്ലെന്നും കെ മുരളീധരൻ എംപി പറഞ്ഞു.

Top