അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ല; ദ്വിഗ് വിജയ് സിംഗ്

ഡല്‍ഹി: അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ശ്രീരാമന്‍ ഹൃദയത്തിലുണ്ട്. പഴയ വിഗ്രഹം അയോധ്യയില്‍ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കളെയടക്കം ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് ദ്വിഗ് വിജയ്‌സിംഗിന്റെ പരാമര്‍ശം.

കോണ്‍ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ്‌സിംഗ് പറഞ്ഞിരുന്നു. അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വിഗ് വിജയ്‌സിംഗ് ഉന്നയിക്കുന്നത്. പിന്നീട് കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇന്ത്യസഖ്യത്തിലുള്‍പ്പെടെ സമ്മര്‍ദ്ദം ശക്തമായി. അതിനിടയിലാണ് വീണ്ടും പ്രതിഷ്ഠാദിനത്തെ കുറിച്ച് പരാമര്‍ശവുമായി ദ്വിഗ് വിജയ്‌സിംഗ് രംഗത്തെത്തുന്നത്. ശ്രീരാമന്‍ ഹൃദയത്തിലുണ്ട്. എന്നാല്‍ വിശ്വാസം മനസ്സിലുള്ള ആര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാമെന്നാണ് പരാമര്‍ശം കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. അതേസമയം, പഴയവിഗ്രഹം എന്ത് കൊണ്ട് ഉപേക്ഷിക്കുന്നുവെന്നും പുതിയ വിഗ്രഹം എന്തുകൊണ്ടാണെന്നും ദ്വിഗ് വിജയ്‌സിംഗ് ചോദിച്ചു. ചടങ്ങ് രാഷ്ട്രീവല്‍ക്കരിക്കുകയാണെന്ന് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.

Top