സമാധാനം ഘോഷിച്ചിരുന്ന രാജ്യത്തിപ്പോള്‍ മോദി ഹിംസ ആഘോഷിക്കുകയാണെന്ന് കോണ്‍ഗ്രസ്

മലപ്പുറം: ചരിത്രപരമായി സമാധാനം ഘോഷിച്ചിരുന്ന രാജ്യത്തിപ്പോള്‍ മോദിയും കൂട്ടരും ഹിംസ ആഘോഷമാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

സമാധാനം പ്രചരിപ്പിച്ച ബുദ്ധനും അശോകനുമാണ് സംഘപരിവാറിന്റെ ആദ്യശത്രുക്കളെന്നും, ഗാന്ധിവിരുദ്ധ രാഷ്ട്രീയ നിലപാടുമായി അധികാരത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും മണിശങ്കര്‍ അയ്യര്‍ വിമര്‍ശിച്ചു.

സമാധാനത്തിനു വേണ്ടി നിലകൊണ്ടതാണ് മഹാത്മാഗാന്ധിയെ വി.ഡി.സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ഏറ്റവും വലിയ ശത്രുവാക്കി മാറ്റിയതെന്നും, ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഇടപെടല്‍മൂലം ഇന്ത്യക്കാരുടെ പൗരുഷം നഷ്ടമായെന്നാണ് സംഘപരിവാര്‍ പ്രചാരണമെന്നും, പൗരുഷം വീണ്ടെടുക്കാനെന്ന പേരില്‍ ജനങ്ങള്‍ക്കുള്ളില്‍ വെറുപ്പ് നിറക്കുകയാണ് സംഘപരിവാറെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

എം.പി.ഗംഗാധരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഒരുമണിക്കൂറോളം പ്രസംഗത്തില്‍ മോദിയെയും ബിജെപിയെയും മണിശങ്കര്‍ അയ്യര്‍ രൂക്ഷമായി വിമര്‍ശിച്ചു.

Top