വിശ്വാസികള്‍ക്കൊപ്പമാണ് എക്കാലത്തും കോണ്‍ഗ്രസ്, ഷംസീര്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരും; വി ഡി സതീശന്‍

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ ഷംസീര്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എം വി ഗോവിന്ദനുമായി ആശയ സംവാദത്തിനില്ല. വിവാദം കെട്ടടങ്ങണം എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍ ആളിക്കത്തിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

അദ്ദേഹത്തിനെ പോലെ പണ്ഡിതനല്ല ഞാന്‍. സിപിഐഎമ്മിന്റെ തന്ത്രം വര്‍ഗീയതയും ഭിന്നിപ്പുമുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ്. ഗോവിന്ദന് ഗോള്‍വാത്ക്കറെയും ഗാന്ധിയെയും തിരിച്ചറിയില്ല. വിവാദങ്ങള്‍ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് നിശബ്ദത പാലിച്ചത്. വിശ്വാസികള്‍ക്കൊപ്പമാണ് എക്കാലത്തും കോണ്‍ഗ്രസ് നിലകൊണ്ടിട്ടുള്ളത്. വിവിധ മതവിഭാഗങ്ങളുടെ ആചാരക്രമങ്ങള്‍, വിശ്വാസങ്ങള്‍, വ്യക്തി നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് സര്‍ക്കാരോ കോടതികളോ ഇടപെടാന്‍ പാടില്ലായെന്നതാണ് തന്റെ നിലപാട് എന്നും സതീശന്‍ പറഞ്ഞു.

Top