രാഹുല്‍ തരം കിട്ടുമ്പോഴൊക്കെ ഹിന്ദുക്കളെ അപമാനിക്കുന്നു, കാവി ഭീകരത കോണ്‍ഗ്രസിന്റെ സംഭാവനയെന്ന്‌

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി ഹിന്ദുത്വത്തെ നിരന്തരം അപമാനിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സംബീത് പത്ര. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിലെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഹിന്ദു വിരുദ്ധരാണെന്ന് സംബീത് പത്ര പറഞ്ഞു. ഗാന്ധി കുടുംബം അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദുത്വത്തെ അപമാനിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ ഒത്താശയോടെ ശശി തരൂര്‍, പി. ചിദംബരം, ദിഗ്വിജയ് സിംഗ് എന്നിവരെല്ലാം ഹിന്ദു സംസ്‌കാരത്തെ താഴ്ത്തിക്കെട്ടുകയാണ്. ഹിന്ദു താലിബാന്‍, ഹിന്ദു പാകിസ്താന്‍, കാവി ഭീകരത എന്നീ വാക്കുകള്‍ ഇവരുടെ സംഭാവനയാണെന്നും സംബിത് പത്ര ആരോപിച്ചു.

‘സണ്‍റൈസ് ഓവര്‍ അയോദ്ധ്യ.: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് പുതിയ ‘ഹിന്ദുത്വ വിവാദത്തിന് വഴിവെച്ചത്. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്- എന്ന പുസ്തകത്തിലെ ഈ ഭാഗമാണ് വിവാദത്തിന് വഴിവെച്ചത്.

Top