മെഡിക്കൽ കോഴ ; ഇടനിലക്കാരൻ സതീഷ് നായർ ഒളിവിലെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിനെതിരെ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോഴയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സതീഷ് നായര്‍ ഒളിവിലാണെന്ന് സ്ഥിരീകരണം.

ഡല്‍ഹി പൊലീസ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കേരള പോലീസിനു കൈമാറിയത്. സതീഷ് നായരെ കണ്ടെത്താന്‍ കേരളം ഡല്‍ഹി പൊലീസിന്റെ സഹായം തേടിയിരുന്നു.

മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിന് 5.60 കോടി രൂപ നല്‍കിയെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തിയത്.

സതീഷ് നായരാണ് ഇടനിലകാരനായി പ്രവര്‍ത്തിച്ചതെന്നും വര്‍ക്കല എസ്.ആര്‍. കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നാണു പണം വാങ്ങിയതെന്നാണ് സമിതി കണ്ടെത്തിയത്.

Top