ഗോഗ്രയില്‍നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പൂര്‍ണമായും പിന്‍വാങ്ങി

ന്യൂഡല്‍ഹി: 15 മാസം മുഖാമുഖംനിന്ന ശേഷം കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയായ ഗോഗ്രയില്‍നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പൂര്‍ണമായും പിന്‍വാങ്ങി. ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഇരു സൈന്യങ്ങളും മടങ്ങിയെന്നും ഇരുഭാഗത്തെയും സൈന്യം ഇപ്പോള്‍ സ്ഥിരം താവളങ്ങളിലാണെന്നും േസന അധികൃതര്‍ അറിയിച്ചു.

പ്രദേശത്തെ എല്ലാ താല്‍ക്കാലിക നിര്‍മിതികളും ഒഴിവാക്കിയതായും ഇരു വിഭാഗവും പരസ്പരം പരിശോധന നടത്തി പഴയ സ്ഥിതി നിലനിര്‍ത്തിയിട്ടുണ്ടെന്നും സൈന്യം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. അതിര്‍ത്തി സംഘര്‍ഷത്തിനു പരിഹാരം തേടി ഇന്ത്യ-ചൈന സേന കമാന്‍ഡര്‍മാര്‍ തമ്മില്‍ കഴിഞ്ഞ ആഴ്ച നടത്തിയ 12ാം വട്ട കൂടിക്കാഴ്ചക്കു പിന്നാലെയാണ് നടപടി.

ദെപ്സങ്, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിലാണ് ഇരു സേനകളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരുന്നത്. ഇതില്‍ ഗോഗ്ര മേഖലയില്‍നിന്നു മാത്രമാണ് സേന പിന്‍മാറ്റം.

Top