ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. ഇന്നും നാളെയും കടുത്ത നിയന്ത്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അവശ്യ സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകില്ല. മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസുകള്‍ നടത്തും. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകില്ല. ഇന്നും നാളെയും ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തുറക്കും. നിത്യപൂജകള്‍ പുറമേ സമീപവാസികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനത്തിനും ആരാധനയ്ക്കും അവസരം നല്‍കും.

സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തുറക്കില്ല. ഹോട്ടലുകളില്‍ ഹോം ഡെലിവറി ഉണ്ടാകും. പാഴ്‌സല്‍ അനുവദിക്കില്ല. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെയാകും ഹോട്ടലുകളുടെ പ്രവര്‍ത്തനം. പലവ്യഞ്ജനം, പാല്‍, പഴം, പച്ചക്കറി, മത്സ്യമാംസ വിപണന ശാലകള്‍ എന്നിവ പ്രവര്‍ത്തിക്കും. മദ്യവില്‍പ്പനശാല പൂര്‍ണമായും അടച്ചിടും. ടിപിആര്‍ 24ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.

ടി.പി.ആര്‍.ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും. ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

 

Top