പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി നിരവധി തവണ ഇടപെട്ടെന്ന് പരാതിക്കാരി

തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ. കെ ശശീന്ദ്രന്‍ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരി. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു.

മാര്‍ച്ച് ആറിനാണ് സംഭവം നടന്നത്. കുണ്ടറിയിലേക്ക് വരുന്ന വഴി ആരോപണവിധേയനായ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജെ. പത്മാകരന്‍ തന്നെ വിളിച്ചു. അയാളുടെ ഉടമസ്ഥതയിലുള്ള ഗംഗ ഹോട്ടലിലേയ്ക്ക് വരാന്‍ പറഞ്ഞു. ബിജെപിക്കാരി കയറി ചെയ്യാന്‍ പറഞ്ഞ് പരിഹസിക്കുകയായിരുന്നു.

എങ്ങനെയുണ്ട് പാര്‍ട്ടി പ്രവര്‍ത്തനമെന്ന് ചോദിച്ചു. നല്ല രീതിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് മറുപടി നല്‍കി. ഫാഷന് വേണ്ടിയാണോ ബിജെപിയുടെ ഭാഗമായതെന്ന് ചോദിച്ചു. അങ്ങനെയാണെങ്കില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പറഞ്ഞു. കാശിന് വേണ്ടിയാണ് മത്സരിക്കുന്നതെങ്കില്‍ കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് തന്റെ കൈക്ക് കയറി പിടിക്കുകയായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

 

Top