കെഎസ്ആർടിസി ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പുന:ക്രമീകരിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഓപ്പറേഷൻ വിഭാഗം ജീവനക്കാർക്ക് നൽകുന്ന കളക്ഷൻ ഇൻസെന്റീവ് പുനക്രമീകരിക്കാൻ മാനേജ്മെന്റ്. വരുമാനം അടിസ്ഥാനപ്പെടുത്തി അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് ഇനി മുതൽ ഇൻസെന്റീവ് നൽകുക. ഒപ്പം അക്കൗണ്ട്സ് ജീവനക്കാരുടെ പ്രവർത്തിസമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ട് മണിയാക്കാനും തീരുമാനിച്ചു.

കെഎസ്ആർസിസിലെ ഡ്രൈവറും കണ്ടക്ടറും അടക്കം ഓപ്പറേഷൻസ് വിഭാഗം ജീവനക്കാർക്ക് ശന്പളത്തിന് പുറമെ ഓരോ സർവീസിന്റെയും പ്രതിദിന വരുമാനത്തിന് അനുപാതികമായി നൽകുന്ന ഇൻസെനന്റീവാണ് പുനക്രമീകരിക്കുന്നത്.

ഓർഡിനറി ബസ്സിൽ 10000-11000 വരെയും ഫാസ്റ്റ് പാസഞ്ചറിൽ 15,000-16,000 വരെയും സൂപ്പ‍ർ ഫാസ്റ്റിന് 20,000-21,000 വരുമാനമായൽ ഒരു ശതമാനം എന്ന നിലയിൽ തുടങ്ങി, കളക്ഷന് ആനുപാതികമായി 1.25, 1.5, 1.75, 2 ശതമാനം വരെ ഇൻസെന്റീവ് ലഭിക്കും. ഓർഡിനറിയിൽ വരുമാനം 14,000 രൂപ മറികടന്നാലും ഫാസ്റ്റ് പാസഞ്ചറിൽ 19000വും സൂപ്പ‍ർ ഫാസ്റ്റിന് 24,000 രൂപയും കവിയുന്പോഴാണ് 2% ഇൻസെന്റീവ് ലഭിക്കുക.

സൂപ്പർ ക്ലാസുകളിൽ റിസർവേഷന് പുറത്തെ കളക്ഷന്റെ 2 ശതമാനവും. സിറ്റി സർക്കുലർ സർവീസിന് 4,500 രൂപയിൽ കൂടുതലായി ലഭിക്കുന്ന വരുമാനത്തിന് പുറത്തെ തുകയുടെ 2 ശതമാനവുമായിരിക്കും ഇൻസെന്റീവ്. നിലവിൽ ഇതിന് ഏകീകൃതസ്വഭാവം ഉണ്ടായിരുന്നില്ല. ഒപ്പം ഓരോ ഡിപ്പോയിലേയും 10 മുതൽ 20 ബ്സുകളുടെ ചുമതല ഒരു ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുകളും അടുങ്ങുന്ന ടീമിന് നൽകും ഈ ബസ്സുകളുടെ നഷ്ടം കുറച്ച് ലാഭം കൂട്ടുന്ന മുറയ്ക്ക് ആ ടീമിന് പ്രത്യേക ഇൻസെന്റീവും നൽകും. ഇനിമുതൽ അക്കൗണ്ടുവഴിയേ ഇൻസന്റീവ് നൽകിയാൽ മതിയെന്നുമാണ് മാനേജ്മെന്റ് തീരുമാനം.

Top