ഡല്‍ഹിയില്‍ മാലമോഷ്ടാക്കളെ തടയാന്‍ ശ്രമിച്ച ബാലന് വെടിയേറ്റു

ന്യൂഡല്‍ഹി: ഷാലിമാര്‍ ബാഗില്‍ മാലമോഷ്ടാക്കളെ തടയാന്‍ ശ്രമിച്ച വഴിവാണിഭക്കാരനായ ബാലന് വെടിയേറ്റു.തെരുവില്‍ കരിക്ക് വില്‍പ്പന നടത്തിയിരുന്ന രോഹിതിനാണ് (15) രാവിലെ 7.30 ന് വെടിയേറ്റത്.

ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കടയില്‍ സാധനം വാങ്ങാന്‍ നിന്നുരുന്ന രാംബാഗ് സ്വദേശിയായ പ്രവീണ്‍ കുമാറിന്റെ മാലപൊട്ടിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം സ്റ്റാളില്‍ നിന്നും ചാടി ഇറങ്ങിയ രോഹിത് മോഷ്ടാക്കളില്‍ ഒരാളുടെ ഉടുപ്പില്‍ പിടിച്ചുവലിച്ചു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മോഷ്ടാക്കള്‍ വീണു. ബഹളത്തിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ രോഹിതിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകുന്ദ്പുരിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് രോഹിത്. പിതാവ് പപ്പുവിന് അസുഖമായതിനെ തുടര്‍ന്നാണ് രോഹിത് കടയില്‍ എത്തിയത്.

Top