ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ; ഒന്‍പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സമാധാനപരമായി മാര്‍ച്ച് നടത്തിയവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്‍ ഒന്‍പത് ഫലസ്തീനികള്‍ ഉള്‍പ്പടെ 16 വയസുകാരനായ ബാലനും കൊല്ലപ്പെട്ടു. ലാന്‍ഡ് ഡേയോടനുബന്ധിച്ചായിരുന്നു ഗാസ മുനന്‍പില്‍ ഫലസ്തീനികള്‍ പ്രതിഷേധം നടത്തിയത്.

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം അതിര്‍ത്തിയില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ സൈന്യം അകാരണമായി വെടിവെക്കുകയും ഷെല്ലുകള്‍ പ്രയോഗിക്കുകയുമായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top