ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ; മൂന്ന് മരണം

army

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരേ സമയം ശ്രീനഗര്‍, അനന്ത്‌നാഗ്, ബുഡ്ഗാം എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും തീവ്രവാദിയും നാട്ടുകാരനും കൊല്ലപ്പെട്ടു. ദുരുവില്‍ നടന്ന വെടിവയ്പിലാണ് സൈനികനും ഭീകരനും മരിച്ചത്. നൂര്‍ബാഗ് സ്വദേശിയാണ് മരിച്ച നാട്ടുകാരന്‍.

വ്യാഴാഴ്ച രാവിലെയാണ് മൂന്നിടത്തും ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ശ്രീനഗറിലെ നൂര്‍ബാഗിലും അനന്ത്‌നാഗിലെ ദുരു ഷഹാബാദിലും ബുഡ്ഗാവിലെ ചന്ദൂര നഗരത്തിലുമാണ് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന് സൈന്യത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്. ബുഡ്ഗാമില്‍ മൂന്ന് ഭീകരര്‍ മതകേന്ദ്രത്തില്‍ ഇരച്ചുകയറിയതിനെ തുടര്‍ന്നാണ് അവിടെ ഏറ്റുമുട്ടല്‍ നടന്നത്.

Top