കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ അസമിൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിലെ തേസ്പുരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
അഞ്ചു വർഷം മുമ്പ് 25 ലക്ഷം തൊഴിൽ നൽകുമെന്ന് ഉറപ്പുനൽകിയ ബി.ജെ.പി അസം ജനതയെ പറ്റിച്ചുവെന്നും അതിനു പകരം നൽകിയത് സി.എ.എയാണെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് തെരഞ്ഞെടുക്കപ്പെട്ടാൽ വീട്ടാവശ്യങ്ങൾക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും തോട്ടം തൊഴിലാളികളുടെ ദിവസ വേതനം നിലവിലെ 167 രൂപയിൽ നിന്നും 365 ആക്കി ഉയർത്തുമെന്നും പറഞ്ഞു.