വീണ്ടും വന്‍ ഭൂരിപക്ഷത്തിന് നരേന്ദ്ര മോദി അധികാരത്തില്‍ വരുമെന്ന് സി.ഐ.എ . . .

Narendra Modi ,BJP

വാഷിംങ്ടണ്‍ : ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്ന് വിദേശ രഹസ്യാന്വേഷണ സംഘടനകള്‍.

സി.ഐ.എയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതായാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ചാര സംഘടന മൊസാദും സമാന കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിവരങ്ങളും പുറത്തു വരുന്നത്.

ലോകത്തെ എല്ലാ രാജ്യങ്ങളിലും ശക്തമായ നെറ്റ് വര്‍ക്കുള്ള രഹസ്യാന്വേഷണ ഏജന്‍സികളാണ് സി.ഐ.എയും മൊസാദും.

ഇന്ത്യയുടെ പ്രതിരോധ കവചത്തിലെ നിര്‍ണായകമായ പല ഘടകങ്ങളും ഇസ്രയേല്‍ ടെകനോളജിയില്‍ നിര്‍മ്മിതമാണ്. അമേരിക്കയും ഇസ്രയേലും മാത്രമല്ല റഷ്യയും ഇന്ത്യയെ സംബന്ധിച്ച് പ്രിയപ്പെട്ട രാജ്യങ്ങളാണ്.

സാമ്പത്തികമായും ടെക്നോളജിയിലും വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ വിപണിയും ലോക രാഷ്ട്രങ്ങള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയപ്പെട്ടതാണ്.

നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം നടപ്പാക്കിയ നയങ്ങള്‍ പരസ്പരം പോരടിക്കുന്ന അമേരിക്കക്കും റഷ്യക്കും ഒരു പോലെ സ്വീകാര്യമായിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ സുതാര്യത പുലര്‍ത്താനും മോദി സര്‍ക്കാറിനു കഴിഞ്ഞു.

മോദി ഭരണം തുടരണമെന്നതാണ് ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും ആഗ്രഹിക്കുന്നത്. മറ്റു കൂട്ടുകക്ഷി സര്‍ക്കാരുകള്‍ക്ക് സ്ഥിരത ഉണ്ടാകില്ലന്നും അവര്‍ കരുതുന്നു.

ഫ്രാന്‍സും മോദി സര്‍ക്കാറിന്റെ തുടര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. റാഫേല്‍ ഇടപാട് ഉയര്‍ത്തി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ഫ്രാന്‍സ് ഭരണകൂടും കടുത്ത നിരാശയിലാണ്.

രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഇത്തരം സുപ്രധാന കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ പുറത്ത് പറയാന്‍ പാടില്ലാത്തത് എന്താണെന്ന് ഇത്ര കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് നേതൃത്വം മറന്നു പോയതിലാണ് ഫ്രഞ്ച് ഭരണകൂടത്തിന് അത്ഭുതം.

റാഫേല്‍ ഇടപാടിനൊപ്പം ഇന്ത്യക്ക് ഫ്രാന്‍സ് കൈമാറിയ ‘സംവിധാനങ്ങള്‍’ എന്നെങ്കിലും അധികാരത്തില്‍ വരുമ്പോള്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കി തിരുത്തേണ്ടി വരുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ലോകത്ത് ഇന്ന് ഈ ശ്രേണിയിൽ ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച യുദ്ധവിമാനമാണ് റാഫേൽ.

Top