ഭൂമി കച്ചവട വിവാദത്തില്‍ പരസ്യ വിമര്‍ശനം വിലക്കി എറണാകുളം-അങ്കമാലി അതിരൂപത

GEORGE ALANCHERY

കൊച്ചി : ഭൂമി കച്ചവട വിവാദത്തില്‍ പരസ്യ വിമര്‍ശനം വിലക്കിയതായി എറണാകുളം-അങ്കമാലി അതിരൂപത. പരസ്യ വിമര്‍ശം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയതായി രൂപതാ വക്താവ് ഫാദര്‍ പോള്‍ കരേടന്‍ പറഞ്ഞു. വിവാദങ്ങളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതീവ ദുഖിതനാണെന്നും രൂപതാ വക്താവ് അറിയിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അടക്കം വിമത വിഭാഗം വൈദികര്‍ പൊതുവേദിയില്‍ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിരൂപതാ നേതൃത്വത്തിന്റെ നീക്കം

വൈദികരോടും ഔദ്യോഗിക പദവി വഹിക്കുന്നവരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വൈദികര്‍ സ്വന്തം നിലയ്ക്ക് ഭുമികച്ചവടം അന്വേഷിച്ച് രേഖകള്‍ ശേഖരിച്ചതില്‍ തെറ്റില്ല, പ്രശ്‌നം കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ ഇതുപകരിച്ചുവെന്നും, രൂപത വലിയ ആഭ്യന്തര പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും ഫാദര്‍ പോള്‍ കരേടന്‍ വ്യക്തമാക്കി.

Top