സ്വന്തം ചരമകുറിപ്പ് തയ്യാറാക്കിയ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

death-hand

അയോവ: മരണത്തിനുശേഷം എന്തെല്ലാം ചെയ്യണമെന്നും ചരമ കുറിപ്പ് എന്തായിരിക്കണമെന്ന നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നല്‍കിയ അഞ്ചു വയസുകാരനായ ഗാരറ്റ് മത്തിയാസ് ഒടുവില്‍ മരണത്തിനു കീഴടങ്ങി. കുട്ടികളിലുണ്ടാകുന്ന പ്രത്യേക അര്‍ബുദത്തെതുടര്‍ന്നു ഈ മാസം ആറിനായിരുന്നു അന്ത്യം. ഒമ്പതു മാസം അര്‍ബുദ രോഗത്തോടു മല്ലടിച്ചാണ് അവസാനം ഗാരറ്റ് തോല്‍വി സമ്മതിച്ചത്.

garae-mathew

മരിക്കുന്നതിനു മുമ്പ് മകന്റെ എല്ലാ ആഗ്രഹങ്ങളും തങ്ങളെ അറിയിച്ചിരുന്നതായി അയോവയിലെ വാന്‍ മീറ്ററില്‍ നിന്നുള്ള മാതാപിതാക്കള്‍ അറിയിച്ചു. മരണശേഷം മൃതശരീരം ദഹിപ്പിക്കണമോ അതോ അടക്കം ചെയ്യണമോ എന്ന ചോദ്യത്തിന് ദഹിപ്പിക്കണമെന്നാണ് ഗാരറ്റ് ആവശ്യപ്പെട്ടത്. എനിക്ക് അഞ്ചു വയസാണ് പ്രായം, അഞ്ചു ബൗണ്‍സി ഹൗസസ് ഞാന്‍ മരിക്കുമ്പോള്‍ വേണം. ബാറ്റ്മാന്‍ തോര്‍, അയണ്‍ മാന്‍, ഹള്‍ക്ക് ആന്‍ഡ് സൈബോര്‍ഗ് എന്നിവരാണ് തന്റെ സൂപ്പര്‍ ഹീറോസ് എന്നു ചരമക്കുറിപ്പില്‍ ചേര്‍ക്കണമെന്നും ഗാരറ്റ് ആവശ്യപ്പെട്ടു.

മറ്റൊരു കുട്ടിയുടേയും ജീവന്‍ അര്‍ബുദം കവര്‍ന്നെടുക്കാത്ത വിധം ഇതിനെ പരാജയപ്പെടുത്തണമെന്നും ഒരു ഗുസ്തിക്കാരനെപോലെ ഇതിനെ നേരിടണമെന്നും ഗാരറ്റ് ആഗ്രഹിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ഗാരറ്റിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് 39,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്.

Top