ചൈനയുടെ പ്രകോപനം ഇന്ത്യയോട് മാത്രമല്ല; തായ്വാന് മേല്‍ മിസൈല്‍ പറത്തി ചൈന

ടോക്കിയോ: ഇന്ത്യയോടെ മാത്രമല്ല, ചൈനയുടെ പ്രകോപനം തായ്വാന്‍ അതിര്‍ത്തികളിലും പ്രകോപനവുമായി ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണ് തായ്വാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ ചീറിപ്പാഞ്ഞത്. ഇപ്പോള്‍ ജപ്പാനിലും തായ്വാനിലുമുള്ള പ്രദേശങ്ങള്‍ ചൈന കയ്യടക്കാന്‍ ശ്രമിക്കുകയാണെന്നാണു രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയെ ലക്ഷ്യമിട്ട് മിസൈലുകള്‍ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്റെ എണ്ണവും വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജപ്പാന്‍ വര്‍ധിപ്പിച്ചിതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് ജൂണ്‍ അവസാനത്തോടെ പാട്രിയോട് പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈല്‍ സംവിധാനം നാലു സൈനിക താവളങ്ങളിലായി വിന്യസിക്കുമെന്ന് ജപ്പാന്‍ അറിയിച്ചു.

ഏത് ഹിറ്റ്ടുകില്‍ മിസൈലുകളെയും പ്രതിരോധിക്കാന്‍ ശക്തിയുള്ളവയാണ് പിഎസി 3 എംഎസ്ഇ എന്നാണ് യുഎസ്, ജപ്പാന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. നിലവില്‍ ജപ്പാനില്‍ വിന്യസിച്ചിരിക്കുന്ന പാട്രിയോട് പിഎസി 3 മിസൈലുകള്‍ക്ക് 70 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇത് കൂടുതല്‍ നൂതനമാക്കി 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പാകത്തിനാണ് പിഎസി 3എംഎസ്ഇ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നവീകരിച്ച പിഎസി 3 എംഎസ്ഇ അതിന്റെ ഫയര്‍പവര്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഉയരവും പ്രകടനവും മെച്ചപ്പെടുത്തി. ഇന്ത്യയെപ്പോലെ ചൈനയുടെ കടന്നുകയറ്റത്തെ പിടിച്ചുകെട്ടാന്‍ തന്നെയാണ് ജപ്പാന്റെയും തീരുമാനം.

Top