ചൈനയുടെയും പാക്കിസ്ഥാന്റെയും പടക്കപ്പലുകള്‍ അറബിക്കടലില്‍ ; ആശങ്കയോടെ ഇന്ത്യ

ബെയ്ജിങ്: ചൈനീസ് നാവികസേനയുടെയും പാക്കിസ്ഥാന്റെയും പടക്കപ്പലുകള്‍ അറബിക്കടലില്‍ സംയുക്ത പരിശീലനം നടത്തുമെന്നു ചൈനീസ് സൈന്യം അറിയിച്ചു.

നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകള്‍ അടക്കമുള്ള സേനയാണ് എത്തിയിട്ടുള്ളത്.

പാക്കിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിനെ ഇന്ത്യ ആശങ്കയോടെ വീക്ഷിച്ചുവരുന്നതിനിടെയാണ്, പരിശീലനത്തിനും മറ്റുമായി ചൈനീസ് കപ്പലുകള്‍ കറാച്ചി തുറമുഖത്തെത്തിയത്.

ഇരു രാജ്യങ്ങളുടെയും സംയുക്ത പരിശീലനത്തെ ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ വളര്‍ത്താനും പരസ്പര വിശ്വാസം ഊട്ടി ഉറപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ സഹന്‍ ഹൂ പറഞ്ഞു.

നിയന്ത്രിത മിസൈല്‍ നശീകരണ കപ്പല്‍ ‘ചാങ്ചുന്‍’, മിസൈല്‍ശേഷിയുള്ള യുദ്ധക്കപ്പല്‍ ‘ജിന്‍സൗ’, യുദ്ധസാമഗ്രികളുടെയും മറ്റും വിതരണത്തിനുള്ള ‘ചൗഹുവാ’ എന്നീ കപ്പലുകളാണ് എത്തിയിട്ടുള്ളത്.

ഇരുരാജ്യങ്ങളുടെയും നാവികസേനകളുടെ അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയില്‍ പങ്കെടുക്കുമെന്നും ചൈനീസ് സേന അറിയിച്ചു.

Top