ചിലിയിൽ ജനകീയ പ്രക്ഷോഭം; ഒത്തുതീർപ്പിന് തയ്യാറെന്ന സൂചന നൽകി പ്രസിഡന്റ്

സമത്വമില്ലാതാക്കാന്‍ പുതിയൊരു സാമൂഹ്യ കരാറിന് രൂപം നല്‍കാന്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര. തലസ്ഥാനമായ സാന്റിയാഗോയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പിനേര.

ചിലിയിലെ ജനകീയ പ്രക്ഷോഭം പതിനാറാം ദിവസത്തേിലേയക്ക് കടന്ന സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അക്രമസംഭവങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച മാത്രം എട്ട് പേരാണ് മരിച്ചത്. അടിയന്തരാവസ്ഥ തുടരുന്നതിനാല്‍ തലസ്ഥാന നഗരിയായ സാന്റിയാഗോയിലെ സ്‌ക്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 200 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

മെട്രോ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെതിരെ ഒക്ടോബര്‍ ആറിനാണ് ചിലിയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു. ടിക്കറ്റ് നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും അസമത്വത്തിനെതിരായ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് സമരക്കാര്‍.

Top