കുട്ടിക്കാലത്തെ സഹപാഠിയുമായി ഫേസ് ബുക്കില്‍ ചാറ്റ് ചെയ്ത 61 കാരിയെ കൊലപ്പെടുത്തി

MURDER

സിഡ്‌നി : ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ കുട്ടിക്കാലത്തെ സഹപാഠിയുമായി ബന്ധം സ്ഥാപിച്ചതിന്റെ പേരില്‍ 61 കാരിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യ ആനിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ വാറന്‍ ഫ്രാന്‍സിസ് റോജേഴ്‌സാണ് വിചാരണ നേരിടുന്നത്. കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.

സിഡ്‌നിയില്‍ 2016 സെപ്റ്റംബര്‍ 12 ന് തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെ മില്‍പെററയിലുള്ള വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഹൈസ്‌കൂള്‍ പഠന കാലത്തെ കാമുകനുമായി ഫേസ്ബുക്ക് ബന്ധം സ്ഥാപിച്ച ആന്‍ കൈമാറിയ സന്ദേശങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 68 വയസ്സായ പ്രതി കൊല നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ നാനറ്റെ വില്യംസ് സുപ്രീം കോടതി ജൂറി മുമ്പാകെ ബോധിപ്പിച്ചു.

us-court

ഇവരുടെ ബന്ധത്തെ കുറിച്ച് ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും, 2016 ജൂലൈയില്‍ വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ ആനിനോട് റോജേഴ്‌സ് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ ബോധിപ്പിച്ചു. 40 വര്‍ഷം പിന്നിട്ട ദാമ്പത്യത്തില്‍ ഇരുവര്‍ക്കും മുതിര്‍ന്ന രണ്ട് കുട്ടികളുണ്ട്. റോജേഴ്‌സിനോട് പിണങ്ങിയ ആന്‍ നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചു ആശുപത്രിയിലായിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

Top