അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി. . .

കൊച്ചി: അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്നു വയസുകാരന്‍ മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണം.

കുട്ടി മരുന്നുകളോട് പോലും പ്രതികരിച്ചിരുന്നില്ല. മൃതദേഹം മാര്‍ച്ചറിയിലേയ്ക്ക് മാറ്റി. എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനാണ് അമ്മയുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. വധശ്രമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവത്തില്‍ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയ്ക്ക് പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയുന്നതിന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് അമ്മ കുറ്റ സമ്മതം നടത്തിയത്.

Top