chief minister on vigilance director allegation

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ് തോമസ് ബാധ്യസ്ഥനാണ്. സ്വകാര്യ കമ്പനിയുടെ പേരില്‍ ഭൂമി വാങ്ങിയെന്ന ആരോപണം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന കുറേപേരുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സഭയില്‍ എം വിന്‍സന്റ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

വിജിലന്‍സ് ഡയറക്ടറുടെ അനധികൃത സ്വത്തു സമ്പാദനമടക്കം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ് ജേക്കബ് തോമസ് നടത്തിയതെന്ന് പ്രതിപക്ഷം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണരായിരിക്കേ 50 ഏക്കര്‍ ഭൂമി ജേക്കബ് തോമസ് വാങ്ങി. സ്വകാര്യ കമ്പനിയുടെ ഡയറക്ടറായിരിക്കാന്‍ അനുവാദമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Top