കഴിഞ്ഞ 5 വര്‍ഷം വയനാടിന്റെ ശബ്ദം ലോക്‌സഭയില്‍ ഉയര്‍ന്നോ?: പിണറായി വിജയന്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 5 വര്‍ഷം വയനാടിന്റെ ശബ്ദം ലോക്‌സഭയില്‍ ഉയര്‍ന്നോയെന്ന് അദ്ദേഹം ചോദിച്ചു.പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദവും വേണ്ടവിധത്തില്‍ ഉയര്‍ന്നില്ല.കൂടുതല്‍ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ.സാധാരണ പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേര്‍ത്തത് ആയി പോയി..കഴിഞ്ഞ തവണ ഇടതു പക്ഷത്തിനു തിരിച്ചടി നേരിട്ടത് ആണ് ഇതിനു കാരണം.

കേരളക്കാരുടെത് ശുദ്ധ മനസാണ് . രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് ജയിച്ചു പോകട്ടെ എന്ന് ജനം കരുതി. അത് ഇടതു പക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടായിരുന്നില്ല.വയനാടിന്റെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഒന്നും രാഹുല്‍ ഇടപെട്ടില്ല.ലോക്‌സഭയില്‍ ഉന്നയിക്കാന്‍ പോലും രാഹുല്‍ തയ്യാറായില്ല.

പൗരത്വനിയമ ഭേദഗതിക്കെതിരെ വയനാട് മണ്ഡലത്തിലെ എംപി എന്തെങ്കിലും പറഞ്ഞോ?അന്നത്തെ പ്രതിഷേധങ്ങളില്‍ രാഹുലിനെക്കാള്‍ കൂടുതല്‍ ആനി രാജ രംഗത്ത് ഉണ്ടായിരുന്നു.ജനങ്ങള്‍ക്ക് കുറ്റബോധം ഉണ്ട്. കഴിഞ്ഞ തവണ കേരളത്തില്‍ യുഡിഎഫിന് ന് വോട്ട് ചെയ്തതില്‍ എല്ലാവര്‍ക്കും കുറ്റബോധം ഉണ്ട്..രാഹുല്‍ ഗാന്ധിയുടെ നേത്രത്തിലാണ് ഭാരത് ജോഡോ യാത്ര നടക്കുന്ത്.. ഇഅഅ യെ കുറിച്ചു രാഹുല്‍ എന്തെങ്കിലും മിണ്ടിയോയെന്നും പിണറായി ചോദിച്ചു.

Top