അഴിമതിക്ക് പ്രതിഫലം ലൈംഗിക സംതൃപ്തി ; സരിതയുടെ പരാതിയില്‍ അന്വേഷണം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി ഉപയോഗിച്ചെന്ന സരിത നായരുടെ പരാതിയില്‍ അഴിമതി നിരോധനനിയമപ്രകാരം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഴിമതിക്ക് ഒത്താശ ചെയ്തിന് പ്രതിഫലമായി പരാതിക്കാരിയില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഇക്കാര്യങ്ങളെ കുറിച്ച് നിയമസഭ അറിയേണ്ടതുണ്ട്. അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്‌നത്തില്‍ ചെന്നിത്തല ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ജയരാജന്റെയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തായാറുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു.

അന്വേഷണ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭക്ക് മുമ്പില്‍ വെക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഇവ പുറത്തുവിട്ടത്, ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്. കമീഷന്‍ റിപ്പോര്‍ട്ട് കണ്ട ശേഷം ജസ്റ്റിസ് ശിവരാജന്റെ വിശ്വാസ്യതയെ കുറിച്ച് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Top