കുരീപ്പുഴക്കെതിരായ ആക്രമണം സംഘപരിവാര്‍ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെട്ടതെന്ന്‌ ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സംഘപരിവാറിന്റെ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെടുന്നതിന്റെ തെളിവാണ് കുരീപ്പുഴക്കെതിരായ ആക്രമണമെന്നും, ഉത്തരേന്ത്യയില്‍ പത്തിവിടര്‍ത്തി ആടിയ ഫാസിസ്റ്റ് കാളസര്‍പ്പം പ്രബുദ്ധമായ കേരളത്തിന്റെ മണ്ണിലേക്ക് ഇഴഞ്ഞെത്താന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ സംഘപരിവാറിന്റെ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെടുന്നതിന്റെ തെളിവാണ് കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം. ഉത്തരേന്ത്യയില്‍ പത്തിവിടര്‍ത്തി ആടിയ ഫാസിസ്‌റ് കാളസര്‍പ്പം പ്രബുദ്ധമായ കേരളത്തിന്റെ മണ്ണിലേക്ക് ഇഴഞ്ഞെത്താന്‍ ശ്രമിക്കുകയാണ്.പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും പോലീസ് വകുപ്പും പണ്ടേതന്നെ സംഘപരിവാറിന്റെ കളിത്തോഴരാണ്. പരസ്പരം കണ്ണുപൊത്തിക്കളിക്കുന്നതല്ലാതെ ആര്‍.എസ്.എസ് .അക്രമികള്‍ക്കെതിരെ അവര്‍ ചെറുവിരല്‍ പോലും അനക്കില്ല. ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസ് കാണിക്കുന്ന ഭഭആത്മാര്‍ഥതഭഭ എന്തുകൊണ്ടാണ് സംഘപരിവാറിനെ നേരിടുന്നതില്‍ കാണിക്കുന്നില്ല? കുരീപ്പുഴയ്ക്ക് നേരേ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിക്കുന്നു. സംഘപരിവാര്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്യാനും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിക്കണം.

#കുരീപ്പുഴയ്‌ക്കൊപ്പം

Top