സെപ്റ്റിക് ടാങ്കില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് മരിച്ചു

deadbody

ചെന്നൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബോധരഹിതനായ സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് വിഷവായു ശ്വസിച്ചു മരിച്ചു.റോയപ്പേട്ട സ്വദേശി അരുണ്‍ കുമാര്‍ (25) ആണ് മരിച്ചത്.എക്‌സ്പ്രസ് അവന്യു മാളില്‍ ആദ്യം ടാങ്കില്‍ ഇറങ്ങിയ സഹോദരന്‍ രഞ്ജിത് കുമാര്‍ വിഷവാതകം ശ്വസിച്ചു ബോധരഹിതനാകുന്നതു കണ്ട അരുണ്‍കുമാര്‍ അനുജനെ രക്ഷിക്കാന്‍ ടാങ്കില്‍ ഇറങ്ങുകയായിരുന്നു.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ മാള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ സ്വകാര്യ ഏജന്‍സി ജീവനക്കാരനാണു മരിച്ച അരുണ്‍.ഇവരെ കൂടാതെ യുവരാജ്, അജിത്കുമാര്‍, ശ്രീനാഥ് എന്നീ യുവാക്കളും ടാങ്ക് വൃത്തിയാക്കാന്‍ എത്തിയിരുന്നു.ദണ്ഡപാണി എന്നയാളാണു യുവാക്കളെ എത്തിച്ചതെന്നു അണ്ണാശാല പൊലീസ് പറഞ്ഞു.അനുജനെ ടാങ്കില്‍ നിന്നു പുറത്തെത്തിച്ചെങ്കിലും ശ്വാസ തടസം അനുഭവപ്പെട്ട അരുണ്‍കുമാര്‍ സംഭവസ്ഥലത്തു മരിച്ചു.ഏറെ നാളായി മൂടിക്കിടന്ന സെപ്റ്റിക് ടാങ്കാണ് ഇവര്‍ വൃത്തിയാക്കാന്‍ ശ്രമിച്ചത്.

Top