Chengannur murder; found more evidences

murder

ചെങ്ങന്നൂര്‍: കൊല്ലപ്പെട്ട പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി. വി.ജോണിന്റെ തലയുടെയും ഉടലിന്റെയും ഭാഗങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ തിരച്ചിലില്‍ ഉടലിന്റെ ഭാഗങ്ങള്‍ ചങ്ങനാശ്ശേരിയില്‍ നിന്നും തലയുടെ ഭാഗങ്ങള്‍ കോട്ടയം ചിങ്ങവനത്തുനിന്നുമാണ് ലഭിച്ചത്.

ജോയി വി ജോണിനെ മകന്‍ ഷെറിന്‍ വി ജോണ്‍ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയെന്നാണ് കരുതുന്നത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്ന ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് തലയുടെയും ഉടലിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയത്.

പ്രയാര്‍ ഇടക്കടവിന് സമീപത്തുനിന്നും ശനിയാഴ്ച മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒരു കൈയുടെ ഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കും ഡി.എന്‍.എ പരിശോധനയ്ക്കും വിധേയമാക്കും. അതിന് ശേഷമെ ശരീര ഭാഗങ്ങള്‍ ജോയിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനാകൂ.

കാറിന്റെ അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരത്ത് പോയി മടങ്ങവെ ഷെറിനും ജോയിയും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് ഷെറിന്‍ പോലീസിന് നല്‍കിയ മൊഴി.

ചെങ്ങന്നൂരില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് പമ്പയാറ്റില്‍ ഒഴുക്കിയെന്നും ഷെറിന്‍ പോലീസിനോട് പറഞ്ഞിരുന്നു.

Top