പരിശീലകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെല്‍സി ക്യാപ്റ്റന്‍

ചെല്‍സി പരിശീലകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെല്‍സി ക്യാപ്റ്റന്‍ ഗാരി കാഹില്‍. മൗറിസിയോ സാരി ചെല്‍സിയില്‍ ഇത്രയധികം കിരീടങ്ങള്‍ നേടിയ തന്നെ ബഹുമാനിച്ചില്ലെന്നും ടീമില്‍ നിന്ന് അകറ്റി നിര്‍ത്തിയെന്നും ഗാരി കാഹില്‍ പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷം തുടര്‍ച്ചയായി താന്‍ ചെല്‍സിക്ക് വേണ്ടി കളിച്ചുവെന്നും ഇങ്ങനെ പകരക്കാരുടെ ബെഞ്ചില്‍ ഇരുന്ന് കളി കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കാഹില്‍ പറയുന്നു.

ചെല്‍സിയില്‍ ഗാരി കാഹിലിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. 3-4 മത്സരങ്ങളില്‍ നിന്ന് പരിശീലകന്‍ പുറത്തിരുത്തുന്നത് മനസ്സിലാക്കാന്‍ പറ്റും, എന്നാല്‍ യാതൊരു കാരണവുമില്ലാതെ 8-9 മത്സരങ്ങളില്‍ തന്നെ പുറത്തിയിരുത്തിയതിന് സാരി വിശദീകരണം നല്‍കിയില്ലെന്നും കാഹില്‍ പറഞ്ഞു.

Top