കോഴിക്കോട്: വിവാദമായ കൂടത്തായി കൊലപാതക കേസിലെ മൂന്നാമത്തെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രമാണ് അടുത്തത് സമര്‍പ്പിക്കുക. ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നത്.
ഷാജുവിന്റേയും സിലിയുടേയും മകളാണ് ആല്‍ഫൈന്‍. 2014ലിലാണ് ഈ കൊലപാതകം നടന്നത്. പുലിക്കയത്തെ വീട്ടിലെ ഒരു ആഘോഷത്തിനിടെയാണ് ജോളി കൊല നടത്തിയത്. ഒന്നര വയസുകാരി ആല്‍ഫൈന്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിച്ചിരിന്നു.
ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു ആണ് കേസില്‍ രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരൻ പ്രജുകുമാറാണ് മൂന്നാം പ്രതി. ആല്‍ഫൈന്‍ മരിച്ച ദിവസം വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും പ്രധാന സാക്ഷികളാണ്. 65 തെളിവുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.
ഷാജുവിനെ വിവാഹം കഴിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആല്‍ഫൈന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊല.