ചാനല്‍ ചര്‍ച്ച; കള്ളം പറയാന്‍ കഴിയില്ലെന്ന് സിപിഎമ്മുകാര്‍ മനസിലാക്കിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലം കേരളത്തില്‍ ദുരിതങ്ങള്‍ മാത്രമാണ്. അഴിമതി ആരോപണങ്ങളുയരുമ്പോള്‍ തുടരേ കള്ളം പറയുന്ന മുഖ്യമന്ത്രിയില്‍ വിശ്വാസം ഇല്ലാതായി.

ചാനല്‍ ചര്‍ച്ചകളില്‍ പോകാതെ സിപിഎമ്മിന്റെ ചാനല്‍ തൊഴിലാളികള്‍ പോലും വിട്ടുനില്‍ക്കുന്നു. കള്ളം പറയാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് സിപിഎമ്മുകാര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വ്വം മാറി നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ക്രൂരനായ ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഫാസിസ്റ്റ് മനസാണ് മുഖ്യമന്ത്രി യ്ക്കുള്ളത്. ഏകാധിപതിയാണ്. അതിനാലാണ് റൂള്‍സ് ഓഫ് ബിസിനസില്‍ മാറ്റം വരുത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. റൂള്‍സ് ഓഫ് ബിസിനസില്‍ നേരത്തെ മാറ്റം വരുത്തി. അതിന്റെ തെളിവാണ് ശിവശങ്കര്‍ എടുത്ത തീരുമാനങ്ങള്‍. സ്പ്രിംക്ലറില്‍ സ്വയമെടുത്ത തീരുമാനം ആണെന്ന് എം ശിവശങ്കര്‍ തന്നെ സമ്മതിച്ചതാണെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

Top