മൂത്രം കുടിപ്പിച്ച് ക്രൂരപീഡനം;പഞ്ചാബില്‍ യുവാവിന് ദാരുണാന്ത്യം

dead-body

ചണ്ഡിഗഡ് : ക്രൂരപീഡനങ്ങള്‍ക്കും മര്‍ദനത്തിനും ഇരയായതിനെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ചുനീക്കേണ്ടിവന്ന ദലിത് യുവാവ് മരിച്ചു. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത മുപ്പത്തേഴുകാരനാണ് പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. ചങ്കലിവാല ഗ്രാമവാസിയായ ഇദ്ദേഹവും റിങ്കു എന്നൊരാളുമായി ഒക്ടോബര്‍ 21ന് വാക്കേറ്റമുണ്ടായത് ഗ്രാമവാസികള്‍ ഇടപ്പെട്ട് പരിഹരിച്ചിരുന്നു.

പിന്നീട് റിങ്കു വീട്ടിലേക്കു വിളിപ്പിച്ച് വീണ്ടും ഇക്കാര്യം പറയുകയും ഒപ്പമുണ്ടായിരുന്ന 4 പേര്‍ തൂണില്‍ കെട്ടിയിട്ടു മര്‍ദിക്കുകയും ചെയ്തു എന്നാണു പരാതി. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചെന്നും നവംബര്‍ 7ന് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. അറസ്റ്റിലായ 4 പേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോയതിനും പട്ടികജാതിക്കാര്‍ക്ക് എതിരായ ആക്രമണത്തിനും കേസെടുത്തു. സംസ്ഥാന പട്ടികജാതി കമ്മിഷന്‍ പൊലീസിനോടു വിശദീകരണം തേടിയിട്ടുണ്ട്

Top