സെന്‍ട്രല്‍ വിസ്ത; പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; ഹര്‍ദീപ് സിംഗ്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്തയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രതിപക്ഷം പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് ഭവനനഗരകാര്യ കേന്ദ്രസഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ആരോഗ്യമേഖലയ്ക്കുള്ള ചെലവും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി ചെലവഴിക്കുന്ന പണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ടൈംസ് നൗവിന്നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അഭിപ്രായപ്രകടന സമയത്ത് മാന്യത പാലിക്കണെമെന്നും ഉപദേശിച്ചു.

ഇന്നലെ സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിക്കാര്‍ക്ക് ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

‘ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിക്കുന്ന ചിലര്‍ മാന്യതയുടെ പരിധി പരിഗണിക്കണം. പദ്ധതിയെക്കുറിച്ച് തികച്ചും നിയമാനുസൃതമായ ഒരു പുസ്തകമുണ്ട്. 2022 ല്‍ ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ രാജ്യം 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരു പുതിയ പാര്‍ലമെന്റ് ആവശ്യമാണ്, കാരണം നിലവിലുള്ളത് ഭൂകമ്പ മേഖല 4 ലാണ്. ‘ ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

Top