വന്ദേമാതരം അംഗീകരിച്ചാല്‍ ഇന്ത്യയില്‍ ജീവിക്കാം; കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

ഭുവനേശ്വര്‍: വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജന ജാഗരണ്‍ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരാണ് കശ്മീരിലെ ജനങ്ങള്‍ക്ക് 72 വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാ അവകാശവും നല്‍കിയത്. വന്ദേമാതാരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല. ജമ്മു കശ്മീരില്‍ ഭൂമി വാങ്ങിത്തുടങ്ങിയെന്നും ഇപ്പോള്‍ കശ്മീരി പെണ്‍കുട്ടികള്‍ക്ക് പുറത്തുനിന്നും വിവാഹം കഴിക്കാമെന്നും സാരംഗി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ബിജെപിയുടെ കടുത്ത എതിരാളികള്‍പോലും പിന്തുണച്ചെന്നും എന്നാല്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്നവര്‍ കശ്മീരില്‍ സൈനികര്‍ മൈനുകള്‍ പൊട്ടി കൊല്ലപ്പെട്ടപ്പോള്‍ മൗനം പാലിച്ചെന്നും സാരംഗി കൂട്ടിച്ചേര്‍ത്തു.

Top