അഗ്നിപഥ് പ്രതിഷേധത്തിലെ ഗൂഢാലോചന പരിശോധിക്കാനൊരുങ്ങി കേന്ദ്ര ഇന്റലിജൻസ്

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടെ ഗൂഢാലോചന പരിശോധിക്കാനൊരുങ്ങി കേന്ദ്ര ഇന്റലിജൻസ്. പ്രതിഷേധത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറയുന്നത്. ബിഹാർ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തു.

വിവിധ കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബിഹാറിലെ രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. റെയിൽവെ സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ. ബിഹാറിൽ മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് റെയിൽവേ അറിയിക്കുന്നത്.

അഗ്നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിഹാറിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് 718 കേസുകളാണ്. ഉത്തർപ്രദേശിലെ അലിഗഡിൽ മാത്രം 35 പേർ അറസ്റ്റിലായി. ധനപുർ റെയിൽവേ സ്റ്റേഷനിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 86 പേരെ അറസ്റ്റ് ചെയ്തെന്ന് ബിഹാർ പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 86 യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top