സ്‌ഫോടകവസ്തു കഴിച്ച് കാട്ടാന ചരിഞ്ഞ സംഭവം; അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: സ്‌ഫോടക വസ്തുക്കള്‍ നിറച്ച കൈതച്ചക്ക കഴിച്ച് ഗര്‍ഭിണിയായ കാട്ടാനയെ ചരിഞ്ഞ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്ഫോടകവസ്തു നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്നാണ് പ്രകാശ് ജാവദേക്കറും പരാമര്‍ശിച്ചിരിക്കുന്നത്. അതേസമയം സ്ഥലം സംബന്ധിച്ച് വ്യക്തതക്കുറവ് നിലനില്‍ക്കുന്നുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കേരളത്തില്‍ ഒരു കുറവുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേരളത്തില്‍ ആനകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള പരാതികള്‍ നിരവധി തവണ താന്‍ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു.

Top