കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം, കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തു; വെളിപ്പെടുത്തി എക്‌സ്

ഡല്‍ഹി : കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്‌സില്‍ നിന്ന് നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് എക്‌സ് വ്യക്തമാക്കി. കര്‍ഷകപ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകരുടെയും കര്‍ഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. സര്‍ക്കാര്‍ നടപടിയോട് യോജിക്കുന്നില്ല എന്നും എക്‌സിന്റെ വിശദീകരണത്തില്‍ പറയുന്നു.

യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്തുവന്നിരുന്നു. ഹരിയാന പൊലീസ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ സുരക്ഷിതമായ ഇടത്തിലേക്ക് മാറുന്നതിനിടെ വെടിയേറ്റ് മരണപ്പെടുകയായിരുനു എന്ന് ദൃക്‌സാക്ഷി കല്‍ദീപ് സിംഗ് പ്രതികരിച്ചു. പഞ്ചാബിലേക്ക് ഇരച്ചുകയറിയാണ് ഹരിയാന പൊലീസ് വെടിയുതിര്‍ത്തത്.

കര്‍ഷകന്‍ ശുഭ്കരണിന്റെ കൊലപാതകത്തില്‍ കര്‍ഷക സംഘടനകള്‍ ദേശീയ തലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് കരിദിനം ആചരിക്കും. തിങ്കളാഴ്ച ദേശീയതലത്തില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. അടുത്തമാസം 14ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. ഹരിയാന പൊലീസിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. നിര്‍ത്തിവെച്ച ഡല്‍ഹിയിലെ ഡല്‍ഹി ചലോ നാളെ പുനരാരംഭിച്ചേക്കും. ശംഭു, ഖനൗരി അതിര്‍ത്തിയില്‍ നിലവില്‍ സമാധാനപരമാണ് കര്‍ഷകരുടെ സമരം.

Top