പാരിസ്ഥിതിക അനുമതിയില്ല;അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അഴീക്കലിലെ നിര്‍ദിഷ്ട കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു. പദ്ധതി പ്രദേശം തീരദേശ പരിപാലന മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു.

സിആര്‍ഇസഡ് ഒന്നില്‍ പെടുന്നതിനാല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ കഴിയില്ല. അതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്നാണ് പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്.

2009-ലാണ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 164 ഏക്കര്‍ സ്ഥലം പദ്ധതിക്കായി കൈമാറി. 2011 മേയ് 28-ന് അന്നു പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി തറക്കല്ലിടുകയും ചെയ്തു.

തീരദേശ പരിപാലന ചട്ടപ്രകാരം സോണ്‍ ഒന്നില്‍ വരുന്ന പ്രദേശമായതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.അക്കാദമി അഴീക്കലില്‍നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്ര പ്രധാനമായ ഈ സ്ഥലത്തുതന്നെ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അന്നത്തെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനോടും ആവശ്യപ്പെട്ടിരുന്നു.

Top