‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സിബിഐ

ദില്ലി: ഓണ്‍ലൈന്‍ മാധ്യമമായ ‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്ഐആര്‍. നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് ന്യൂസ് ക്ലിക്കിന് 28.5 കോടി രൂപ സംഭാവനയായി ലഭിച്ചതായും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ പകര്‍പ്പ് 24ന് ലഭിച്ചു.

എഫ്സിആര്‍എ ലംഘനം ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനും ഡയറക്ടര്‍മാര്‍ക്കും അസോസിയേറ്റ്സിനും എതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കരുത് എന്നാണ് 2010 ലെ എഫ്സിആര്‍എ ചട്ടം. നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് 28.5 കോടി രൂപ ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ചു. വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ് LLC, USA ന്യൂസ് ക്ലിക്കില്‍ 9.59 രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് മാനേജര്‍ ജേസണ്‍ പ്‌ഫെച്ചര്‍, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് പ്രബീര്‍ പുര്‍കയസ്ത, PPK ന്യൂസ്‌ക്ലിക്ക് സ്ഥാപനവും ശ്രീലങ്കന്‍-ക്യൂബന്‍ വംശജനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗവുമായ ഷാങ്ഹായ് ആസ്ഥാനമായുള്ള വ്യവസായി നെവില്‍ റോയ് സിംഗം, ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖ തുടങ്ങിയ പേരുകള്‍ സിബിഐ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top