ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; തമിഴ്‌നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്

 

ചെന്നൈ: ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തമിഴ്‌നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വില്ലുപുരം സിജെഎം കോടതിയുടേതാണ് വിധി. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ ഡിജിപി ആയിരുന്നു രാജേഷ് ദാസ്. നിലവില്‍ സസ്‌പെന്‍ഷനിലാണ് ഇയാള്‍. 2021ലാണ് സംഭവം.

കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

മാര്‍ച്ചില്‍ ക്രൈംബ്രാഞ്ച്-ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം ഏറ്റെടുത്തു. 400 പേജുകളുള്ള കുറ്റപത്രം തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സെന്‍ട്രല്‍ സോണിലെ അന്നത്തെ ഇന്‍സ്പെക്ടര്‍ ജനറല്‍, തിരുച്ചി റേഞ്ചിലെ മുന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍, ഓട്ടോമേഷന്‍ സൂപ്രണ്ട്, ആസ്ഥാനത്തെ മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാനും ആവശ്യമുയര്‍ന്നിരുന്നു.

 

Top