പശ്ചിമ ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തെ ജനകൂട്ടം ആക്രമിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ജനുവരി 5 നാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. അക്രമം ഉണ്ടായി ഒരാഴ്ചയ്ക്ക് പിന്നിടുമ്പോഴാണ് കേസില്‍ അറസ്റ്റുണ്ടാകുന്നത്. മെഹബൂബ് മൊല്ല, സുകമല്‍ സര്‍ദാര്‍ എന്നിവരാണ് പിടിയിലായവര്‍. ഒളുവിലയിരുന്ന ഇവരെ ഇന്ന് പുലര്‍ച്ചെയാണ് നജാത്ത് പൊലീസ് പിടികൂടുന്നത്. ആക്രമണ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.

എന്നാല്‍, ടിഎംസി നേതാവ് ഷാജഹാന്‍ ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്. ഷാജഹാന്‍ ഷെയ്ഖിനായി ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. റേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട്, ഷെയ്ഖിന്റെ വീട്ടില്‍ പരിശോധന നടത്താന്‍ ഇഡി കഴിഞ്ഞ വെള്ളിയാഴ്ച സന്ദേശ്ഖാലിയില്‍ എത്തിയിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ നജാത്ത്‌പോപൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top