ഭൂമിയിടപാടിൽ കർദിനാളിന് ആശ്വാസം; നേരിട്ട് ഹാജരാകാൻ സാവകാശം നൽകി കോടതി

കൊച്ചി: സഭാ ഭൂമിയിടപാടിൽ നേരിട്ട് ഹാജരാകാൻ സാവകാശം വേണമെന്ന കർദിനാളിന്റെ ആവശ്യം കാക്കനാട് കോടതി അംഗീകരിച്ചു. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതി ജനുവരി 18 ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ജനുവരി 18ന് കർദിനാൾ നേരിട്ട് കോടതിയിൽ ഹാജരാക്കണം.

സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസ്സുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം കേൾക്കാൻ സുപ്രിം കോടതി തീരുമാനിച്ചിരുന്നു. സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ജനുവരി 18ന് കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു.

Top