captain amarinder singh criticises prakash singh badal

ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ സംസ്ഥാനത്തെ രണ്ടാനമ്മയായാണ് കണുന്നതെന്ന് കോണ്‍ഗ്രസ് മുഖ്യ മന്ത്രി സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.

അകാലിദള്‍ ഭരണം അടിമുടി ദുര്‍ഭരണമായിരുന്നു. അഴിമതി, വ്യാവസായിക വരള്‍ച്ച, കര്‍ഷക ആത്മഹത്യകള്‍ തുടങ്ങി സംസ്ഥാനത്തിന്റെ മുഴുവന്‍ നാശമാണ് അകാലിഭരണത്തില്‍ സംഭവിച്ചതെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ ആരോപിക്കുന്നു.

ബാദലിന്റെ ഭരണത്തില്‍ സംസ്ഥാനത്തിലാകെ മയക്കുമരുന്ന് വ്യാപാരവും വ്യാപിച്ചെന്നും അമരീന്ദര്‍ സിംഗ് കുറ്റപ്പെടുത്തി.

അമരീന്ദറിനെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.

Top