റദ്ദാക്കിയ യുഡിഎഫ് കാലത്തെ 450 മെഗാ വാട്ട് കെഎസ്ഇബി കരാര്‍ പുനഃസ്ഥാപിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: റദ്ദാക്കിയ കെഎസ്ഇബി കരാര്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തീരുമാനം മന്ത്രിസഭാ യോഗത്തില്‍. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് റദ്ദാക്കിയ കരാര്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്. സര്‍ക്കാര്‍ റെഗുലേറ്ററി കമ്മീഷനോട് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. മന്ത്രി സഭ യോഗത്തിലാണ് തീരുമാനമുണ്ടായത്.

അതേസമയം 150 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും ഉയര്‍ന്ന തുകയാണ് കമ്പനികള്‍ മുന്നോട്ട് വെച്ചത്. യൂണിറ്റിന് 7 രൂപ 60 പൈസ മുതല്‍ 9 രൂപ 36 പൈസ വരെയാണ് ലഘു കരാറില്‍ കമ്പനികള്‍ മുന്നോട്ട് വെച്ചത്. നിരക്ക് കുറക്കണമെന്ന് കെഎസ്ഇബി കമ്പനികളോട് ആവശ്യപ്പെട്ടു.

ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് ഒപ്പിട്ട കരാറായിരുന്നു ഈ മെയ് 10ന് റദ്ദാക്കിയത്. ഇതോടെ 465 മെഗാ വാട്ട് കുറഞ്ഞു. മഴയും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതിക്ക് ഇപ്പോള്‍ 9 രൂപ ശരാശരി നല്‍കിയാണ് പ്രതിദിനം പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വാങ്ങുന്നത്. കരാര്‍ പുനസ്ഥാപിക്കണമെന്ന് കെഎസ്ഇബി നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍.

Top