പതിറ്റാണ്ടുകളായി പുരോഗതി കൈവരിച്ചിട്ടും അനീതി തുടരുന്നതെന്ത്? : ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: പൊലീസിന്റെ അതിക്രമത്തില്‍ ജീവന്‍ പൊലിഞ്ഞ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ സൈന്യത്തെ ഇറക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

അമേരിക്കയില്‍ സംഭവിക്കുന്നത് ഭയത്തോടും അതിശയത്തോടെയുമാണ് കാണുന്നതെന്ന് ട്രൂഡോ പറഞ്ഞു. ആളുകളെ ഒന്നിപ്പിക്കാനുള്ള സമയമാണിതെന്നും പതിറ്റാണ്ടുകളായി പുരോഗതി കൈവരിച്ചിട്ടും അനീതികള്‍ തുടരുന്നതെന്താണെന്ന് അറിയാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ പ്രവര്‍ത്തികളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കനേഡിയന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ ജോലി കനേഡിയന്മാര്‍ക്ക് വേണ്ടി നിലകൊള്ളുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്തുടനീളം പ്രക്ഷോഭം കത്തുകയാണ്. കഴിഞ്ഞദിവസം തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങിയവ അടക്കം 75-ലധികം നഗരങ്ങളില്‍ പ്രകടനങ്ങളുണ്ടായി. 40-ഓളം നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ജനം വകവച്ചില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ന്യൂയോര്‍ക്കില്‍ വന്‍കിട ബ്രാന്‍ഡുകളുടെ കടകളെല്ലാം കൊള്ളയടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Top