കാനഡയിൽ കത്തിയാക്രമണം; ഒരു മരണം, നിരവധി പേര്‍ക്ക്‌ പരിക്ക്

ഒട്ടോവ: കാനഡയിലെ ലൈബ്രറിയിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാള്‍ക്ക് മരണം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ആള്‍ത്തിരക്കേറിയ വാൻ‌കൂവർ നഗരപ്രാന്തത്തിലുള്ള ഒരു ലൈബ്രറിയിലാണ് ഇന്ന് ആക്രമണമുണ്ടായത്. അക്രമി പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

സംഭവത്തിൽ കാനഡയിലെ ഗ്ലോബൽ ന്യൂസ് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസിനെ ഉദ്ധരിച്ച് നടത്തിയ റിപ്പോര്‍ട്ടിലാണ് ഗ്ലോബൽ ന്യൂസിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരിക്കുന്നത്. നിരവധിയാളുകള്‍ക്ക് കുത്തേറ്റിട്ടുണ്ടെന്നും കാനഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) അതേസമയം, കൂടുതൽ വിശദാംശങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കത്തിയാക്രമണത്തിന് പിന്നാലെ ട്വിറ്ററിൽ ആശങ്കകള്‍ പങ്കുവച്ച് ട്വീറ്റുകളും നിറഞ്ഞു. അതിൽ ചില ട്വീറ്റുകളിൽ ആറു പേര്‍ ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

മറ്റൊരു സംഭവത്തിൽ കാറിന്റെ പിന്നിലെ സീറ്റിൽ തന്റെ ഏഴ് വയസുള്ള മകനുമായി പോകുന്നത് കണ്ടുവെന്ന് പറയുന്നു. കുട്ടിക്ക് ഒന്നിലധികം കുത്തേൽക്കുകയും കടുത്ത തോതിൽ രക്തശ്രാവമുണ്ടായിരുന്നുവെന്നും സ്റ്റീവ് എന്നയാള്‍ കാനഡയുടെ ഗ്ലോബൽ ന്യൂസിനോട് അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയാണോ എന്നുള്ള അന്വേഷണം അടക്കം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആശങ്കകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഇത്തരത്തിലുള്ള നിരവധിയാക്രമണം കത്തിയാക്രമണം ഇംഗ്ലണ്ടിൽ അരങ്ങേറിയിരുന്നു.

വാൻ‌കൂവറിന്റെ പ്രാഥമിക തുറമുഖമായ ബുറാർഡ് ഇൻ‌ലെറ്റിന്റെ വടക്ക് ഭാഗത്ത് 85,000 ത്തോളം ആളുകൾ താമസിക്കുന്ന ശാന്തവും സമ്പന്നവുമായ ഒരു പ്രാന്തപ്രദേശമാണ് നോർത്ത് വാൻ‌കൂവർ. ഇവിടെയാണ് ആക്രമണമുണ്ടായത്.

കനേഡിയൻ സമ്പന്ന വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് നോര്‍ത്ത് വാൻകൂവര്‍. 2019ലെ മക്ലീൻ മാസികയുടെ സമ്പന്നമായ കനേഡിയൻ കമ്മ്യൂണിറ്റികളുടെ പട്ടികയിൽ 10ാം സ്ഥാനത്താണ് വാൻകൂവറുള്ളത്. ശരാശരി ഗാർഹിക ആസ്തി ഏകദേശം രണ്ട് മില്യൺ ഡോളറാണെന്നും വ്യക്തമാണ്.

Top