കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ അടിമകളാകുന്നു; രക്ഷിതാക്കള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കും

ലോസ് ആഞ്ചലസ്: സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സോഷ്യല്‍ മീഡിയ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്ന ബില്ല് കാലിഫോര്‍ണിയ നിയമസഭയില്‍ ചൊവ്വാഴ്ച അവതരിപ്പിച്ചു. ഒരൂകൂട്ടം നിയമനിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ബില്ലിന് കീഴില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നഷ്ടപരിഹാരം കേസെടുക്കാനും വകുപ്പുണ്ട്.

അസംബ്ലി ബില്‍ 2408, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഡ്യൂട്ടി ടു ചില്‍ഡ്രന്‍ ആക്റ്റ് എന്നാണ് അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്, പാസോ റോബിള്‍സിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ജോര്‍ദാന്‍ കണ്ണിംഗ്ഹാമും ഓക്ക്‌ലാന്‍ഡിലെ ഡെമോക്രാറ്റ് പ്രതിനിധി ബഫി വിക്‌സും ചേര്‍ന്ന് സാന്‍ഡീഗോ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോ ചില്‍ഡ്രന്‍സ് അഡ്വക്കസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് ഈ ബില്ല് അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എത്തുന്ന കുട്ടികള്‍ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നിയമനിര്‍മ്മാണമാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനുള്ള യുഎസിലെ എറ്റവുംവലിയ രാഷ്ട്രീയ ശ്രമമാണ് ഇതെന്നാണ് ലോസ് അഞ്ചിലോസ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

‘ഈ കമ്പനികളില്‍ ചിലത് അവരുടെ ആപ്പുകളില്‍ മനഃപൂര്‍വ്വം കുട്ടികളെ കെണിയില്‍പ്പെടുത്താന്‍, കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഈ കമ്പനികള്‍ക്ക് വ്യക്തമായി അറിയാം. ഈ ആപ്പിലെ സവിശേഷതകള്‍ സോഷ്യല്‍മീഡിയ കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നു, ഇത് ആസക്തിയിലേക്ക് നയിക്കും,’ കന്നിംഗ്ഹാം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘അപ്പോള്‍ എനിക്കുള്ള ചോദ്യം ഇതാണ് … ആരാണ് ഇതിന്റെ സാമൂഹിക ചെലവ് നല്‍കേണ്ടത്? ഇത് സ്‌കൂളുകളും മാതാപിതാക്കളും കുട്ടികളും വഹിക്കണോ, അതോ ഈ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് ലാഭം നേടിയ കമ്പനികള്‍ ഭാഗികമായി വഹിക്കണോ? നിങ്ങള്‍ കുട്ടികള്‍ക്ക് വില്‍ക്കുന്ന ഏത് ഉല്‍പ്പന്നത്തിലും അത് സുരക്ഷിതമാണെന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. കളിപ്പാട്ടങ്ങളുടെ കാര്യത്തിലും, കുട്ടികളുടെ കിടക്കയില്‍ വയ്‌ക്കേണ്ട വസ്തുക്കളില്‍ പോലും അത് ചെയ്യാറുണ്ട് – ഇനി സമൂഹം, സോഷ്യല്‍ മീഡിയയുടെ കാര്യം വരുമ്പോള്‍. അത് ചെയ്യാനുള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നു” -ജോര്‍ദാന്‍ കണ്ണിംഗ്ഹാമും പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ അടിമയാകാതിരിക്കാന്‍ പുതിയ ബില്ല് കമ്പനികളെ ബാധ്യസ്ഥമാക്കുമെന്നും, ആവശ്യമെങ്കില്‍ അവരുടെ ഡിസൈന്‍ സവിശേഷതകളും ഡാറ്റ ശേഖരണ രീതികളും ഭേദഗതി ചെയ്യിക്കാനും സാധ്യതയുണ്ടെന്നാണ് ബില്ലിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത് – തുടര്‍ന്ന് ഏതെങ്കിലും കുട്ടികളുടെ പേരില്‍ നിയമനടപടി സ്വീകരിക്കാന്‍ മാതാപിതാക്കളെയും രക്ഷിതാക്കളെയും സഹായിക്കാനും ബില്ല് ആവശ്യപ്പെടുന്നുണ്ട്.

Top